മാഹി : വിത്താര ബസ് ഡ്രൈവർ നിജിലിനെയും കണ്ടക്ടർ റഫ്നീഷിനെയും മർദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് വടകര-തലശ്ശേരി റൂട്ടിലെ ഓർഡിനറി ബസുകളുടെ അനിശ്ചിതകാലസമരം രണ്ടാംദിവസത്തിലേക്ക്.സമരത്തെ തുടർന്ന് വടകര-തലശ്ശേരി റൂട്ടിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിൽ തിരക്ക് കൂടാൻ ഇടയാക്കി.
വടകര, തലശ്ശേരി ബസ് സ്റ്റാൻഡുകളിൽ വലിയ തിരക്കനുഭവപ്പെട്ടു. തിരുവോണദിവസം ബസ് ജീവനക്കാരെ മർദിച്ച് രണ്ടാഴ്ചയാവാറായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 23 മുതൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും പണിമുടക്കുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു. വടകര-തലശ്ശേരി റൂട്ടിലെ ബസ് സമരം ഒത്ത് തീർപ്പാക്കാണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു