കൊച്ചി: സംസ്ഥാനത്ത് സ്വർണവില ചൊവ്വാഴ്ചയും കുറഞ്ഞു. സർവകാല റെക്കോഡിലെത്തിയ സ്വർണവിലയാണ് ചൊവ്വാഴ്ചയും തിങ്കളാഴ്ചയുമായി കുറഞ്ഞത്. ചൊവ്വാഴ്ച പവന് സ്വർണവില സംസ്ഥാനത്ത് 73,600 രൂപയാണ്. ഗ്രാമിന് 9200 രൂപ. തിങ്കളാഴ്ച പവന് 74440 രൂപയായിരുന്നു. ഒറ്റദിവസംകൊണ്ട് 840 രൂപ കുറഞ്ഞു. ഗ്രാമിന് 105 രൂപയുടെ കുറവ്.
മുൻ ദിവസത്തെ വിലയിൽനിന്ന് തിങ്കളാഴ്ച സ്വർണവില ഗ്രാമിന്15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച പവന് 200 രൂപ വർധിച്ച് 74,560 രൂപയും ഗ്രാമിന് 25 രൂപ വര്‍ധിച്ച് 9320 രൂപയുമായിരുന്നു വില. ഇതാണ് സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. വെള്ളിയാഴ്ചയാണ് 22 കാരറ്റ് സ്വർണവില രണ്ടുമാസത്തെ ഇടവേളക്ക് ശേഷം 74,000 രൂപ കടന്നത്. സ്വർണം ഗ്രാമിന് 195 രൂപ വർധിച്ച് 9,295 രൂപയും പവന് 1,560 രൂപ വർധിച്ച് 74,360 രൂപയുമാണ് ആയത്.
ഇസ്രായേൽ -ഇറാൻ സംഘർഷാവസ്ഥയും ആഗോള തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവുമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തിലേക്ക് തിരിഞ്ഞതോടെയാണ് സ്വർണവില ഉയരാൻ ഇടയാക്കുന്നത്. സംഘർഷ പശ്ചാത്തലത്തിൽ സ്വർണവിലയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത ഉള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.