വടകര :ഇന്ത്യക്ക് മാതൃകയായി കേരളത്തിൽ വളരെ കാലമായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഉച്ചഭക്ഷണ പദ്ധതി കേരളത്തിലെ സർക്കാർ അട്ടിമറിക്കുകയാണെന്ന്. കെ. പി. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ. പി. എം. നിയാസ് ആരോപിച്ചു. കെ. പി. എസ്. ടി. എ.സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നവംബർ 19 ന് വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന മാർച്ചിന്റെ പ്രചാരണത്തിന്റെ ഭാഗമായി കെ. പി. എസ്. ടി. എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്ന് മാസത്തെ ഉച്ചഭക്ഷണത്തിന്റെ പണം സർക്കാർ കുടിശികയാക്കി.2016 ന് ശേഷം പാചക ചിലവ് ക്രമാതീതമായ വർദ്ധനവ് ഉണ്ടായിട്ടും ഒരു രൂപ പോലും സർക്കാർ വർധിപ്പിച്ചില്ല. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷാജു. പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. അരവിന്ദൻ, ജില്ലാ സെക്രട്ടറി ടി. കെ. പ്രവീൺ, ജില്ലാ ട്രഷറർ. ടി. ടി. ബിനു, പി. കെ. കോയ, സി. വി. നഫീസ, ഷിജിത്ത് കുന്നുമ്മൽ, പാർത്ഥസാരഥി, കെ.ഹാരിസ്, രാജീവൻ എന്നിവർ സംസാരിച്ചു.