പഴയ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ജൂലൈ ഒന്ന് മുതല്‍ ഇവിടെ ഇന്ധനം ലഭിക്കില്ല

news image
Jun 25, 2025, 2:56 pm GMT+0000 payyolionline.in

പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള പെട്രോള്‍ വാഹനങ്ങള്‍ക്കും ജൂലൈ ഒന്ന് മുതല്‍ ഇന്ധനം നല്‍കില്ല. ഏത് സംസ്ഥാനത്താണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പരിഗണിക്കാതെ ഡല്‍ഹിയിലുടനീളമുള്ള പെട്രോള്‍ പമ്പുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

തലസ്ഥാനത്തെ വാഹന മലിനീകരണം പരിഹരിക്കുന്നതിനുള്ള നിര്‍ണായക നീക്കത്തിന്റെ ഭാഗമായി, കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് (CAQM) പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് 2025 ജൂലൈ 1 മുതല്‍ ഡല്‍ഹി സര്‍ക്കാര്‍ എന്‍ഡ്-ഓഫ്-ലൈഫ് വാഹനങ്ങള്‍ക്ക് ഇന്ധനം വില്‍ക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കും.പഴകിയ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നിയന്ത്രണം, നവംബര്‍ 1 മുതല്‍ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍, സോനെപത് എന്നീ മറ്റ് എന്‍സിആര്‍ മേഖലകളിലേക്കും 2026 ഏപ്രില്‍ 1 മുതല്‍ എന്‍സിആറിന്റെ ബാക്കി ഭാഗങ്ങളിലേക്കും ഘട്ടം ഘട്ടമായി വ്യാപിപ്പിക്കും.ഈ സംരംഭത്തിന്റെ ഭാഗമായി, പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ (ANPR) കാമറകള്‍ വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ സ്‌കാന്‍ ചെയ്യും. ഇവ വാഹന്‍ ഡാറ്റാബേസുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളെയും 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളെയും തല്‍ക്ഷണം തിരിച്ചറിയും.

 

വാഹനം ഫ്‌ളാഗ് ചെയ്തുകഴിഞ്ഞാല്‍ ഇന്ധന പമ്പ് ഓപ്പറേറ്റര്‍ക്ക് ഒരു അലേര്‍ട്ട് ലഭിക്കും.അത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിക്കപ്പെടുകയും ചെയ്യും. ഡല്‍ഹിയിലെ 500 പമ്പുകളില്‍ 485 എണ്ണത്തിലും ഇതിനകം ANPR ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ പൂര്‍ണ്ണ കവറേജ് ലഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.നിയമം നടപ്പിലാക്കുന്നതിനായി സിഎക്യുഎം 100 എന്‍ഫോഴ്‌സ്‌മെന്റ് ടീമുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ഏതെങ്കിലും ഇന്ധന പമ്പുകള്‍ക്കെതിരെ നിയമപ്രകാരം നടപടിയെടുക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe