വടകര ∙ സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് എടിഎം കാർഡ് നൽകി സഹായം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ രണ്ടു പേരെ കൂടി സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ രാജേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. ഏറാമല ഉത്രാടം വീട്ടിൽ സംഗീത്, താമരശ്ശേരി ചമൽ ചുണ്ടൻ കുഴിയിൽ വൈശാഖ് എന്നിവരാണ് പിടിയിലായത്.
കൊയിലാണ്ടി സ്വദേശിയായ വീട്ടമ്മയുടെ 23 ലക്ഷം രൂപ നഷ്ടമായ കേസിലാണ് അറസ്റ്റ്. നഷ്ടപ്പെട്ട തുകയിൽ ഒരു ഭാഗമാണ് പ്രതികളുടെ അക്കൗണ്ടിൽ എത്തിയതെന്ന് പൊലീസ് കണ്ടെത്തി. കമ്മിഷൻ കൈപ്പറ്റി പ്രതികൾ എടിഎം കാർഡ് സൈബർ സാമ്പത്തിക തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറുകയായിരുന്നു ഈ കേസിൽ നേരത്തെ 3 പേരെ അറസ്റ്റ് ചെയ്തിരുന്നു. എസ്ഐ ടി.ബി.ഷൈജു, എഎസ്ഐ രതീഷ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രൂപേഷ്, ലിനീഷ്, ശരത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.