കണ്ണവം കാട്ടിൽ അസ്ഥികൂടം കണ്ടെത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടു

news image
Aug 5, 2023, 5:44 am GMT+0000 payyolionline.in

തലശ്ശേരി: കാണാതായി എട്ട് മാസത്തിന് ശേഷം കണ്ണവം കാട്ടിൽ അസ്ഥികൂടം കണ്ടെത്തിയ കേസിൽ തലശ്ശേരി ജില്ലാ സെഷൻസ ജഡ്ജി കെ.ടി നിസാർ അഹമ്മദ് പ്രതി കുറ്റക്കാരനെല്ലന്ന് കണ്ട് പ്രതിയെ വെറുതെ വിട്ടു. വിലങ്ങാട് ചിറ്റാരിയിലെ കളത്തുവയലിൽ ഷിനോജ് (22) ആണ് കൊല്ലപ്പെട്ടത് സുഹൃത്തും അയൽവാസിയുമായ എ.വി സാബു കൊലപെടുത്തി എന്നായിരുന്നു കേസ്.


സൂപ്പർ ഇമ്പോസിഷൻ ടെസ്റ്റ് നടത്തിയാണ് കൊല്ലപ്പെട്ടത് ഷിനോജാണെന്ന് കണ്ടെത്തിയത്.അസ്ഥികൂടത്തിൽ നിന്നുള്ള ഡി.എൻ.എ യും ഷിനോജിന്റെ അമ്മ ത്രേസ്യാമ്മയുടെ ഡി.എൻ.എ യും താരതമ്യ പഠനം നടത്തി.
മുളവെട്ടാനെന്നു പറഞ്ഞ് ഷിനോജിനെ കണ്ണവം കാട്ടിൽ പൂവത്താങ്കണ്ടി എന്ന സ്ഥലത്ത് എത്തിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്.ഷിനോജിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ വളയം പോലിസിൽ പരാതി നല്കി.

നാദാപുരം സി.ഐ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. എട്ടു മാസത്തിനു ശേഷമാണ് അസ്ഥികൂടം കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയിൽ കൊല്ലപ്പെട്ടത് ഷിനോജാണെന്നു കണ്ടെത്തി.രണ്ടു മാസത്തിനു ശേഷം പ്രതിയാണ് കുറ്റം ചെയ്തത് എന്ന നിഗമനത്തിലും സാഹചര്യ തെളിവിലും പ്രതിയെ പിടികൂടി. 2009 ആഗസ്റ്റ് 12 നാണ് കേസിനാസ്പദമായ സംഭവം. പ്രതിക്കു വേണ്ടി അഡ്വ.പി.പി ഹാഷിഖ് പയ്യോളി, അഡ്വ ഇ.സ്മിത, അഡ്വ.സി സായൂജ് എന്നിവർ ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe